Sunday, September 16, 2012

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...



 വിമാനത്തില്‍ കയറിയ ഉടനെ ഫോണ്‍ വിളിക്കാന്‍ തുടങ്ങരുത്‌. മൊബൈല്‍ ഓഫ്‌ ചെയ്തു വേണം വിമാനത്തില്‍ പ്രവേശിക്കാന്‍. വിമാനം ലാന്‍ഡ്‌ ചെയ്യുന്നതിന് മുന്‍പ് ഫോണ്‍ ഓണ്‍ ചെയ്യരുത്, കാരണം നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എയര്‍ ട്രാഫിക്‌ കണ്‍ട്രോളും, കോക്ക്പിറ്റും തമ്മിലുള്ള ആശയ വിനിമയം തകരാറില്‍ ആകുകയും, വിമാനം അപകടത്തിലാകുകയും ചെയ്യും. അതുകൊണ്ട് വിമാനത്തിനുള്ളില്‍ മൊബൈല്‍, റേഡിയോ, ലാപ്ടോപ് തുടങ്ങിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ദയവായി ഓഫ് ചെയ്യുക.

 വിമാനം ലാന്‍ഡ് ചെയ്ത ഉടനെ തിടുക്കപ്പെട്ട് സീറ്റ് ബെല്‍റ്റ്‌ അഴിക്കരുത്, കാരണം ആ സമയത്ത് വിമാനം സഡന്‍ ബ്രേക്ക് ഇട്ടാല്‍ മരണം വരെ സംഭവിക്കാം. ഓരോ സീറ്റിനു മുകളിലും സീറ്റ് ബെല്‍റ്റ്‌ എപ്പോള്‍ ധരിക്കണം, എപ്പോള്‍ അഴിക്കണം എന്നൊക്കെ വ്യക്തമാക്കുന്ന സൂചനകള്‍ ഉണ്ടാകും. അത് പാലിക്കുക. വിമാനം നിര്‍ത്തിയ ശേഷം മാത്രം സീറ്റ് ബെല്‍റ്റ്‌ അഴിക്കുക.
INSIDE FLIGHT

   ഒരു കാരണവശാലും വിമാനം നിര്‍ത്തുന്നതിനു മുന്‍പ് തന്നെ ലഗേജ് എടുക്കാനായി തിരക്ക് കൂട്ടരുത്. വിമാനം ഈ സമയത്ത്  സഡന്‍ ബ്രേക്ക് ഇട്ടാല്‍ മരണം വരെ സംഭവിക്കാം. വിമാന ജോലിക്കാര്‍ 'EXIT' ഡോര്‍ തുറക്കുന്നതുവരെ കാത്തിരിക്കുക.

  നിങ്ങള്‍ പറക്കുന്നത് മുപ്പതിനായിരത്തിലധികം അടി ഉയരത്തിലാണ്. ഒരാള്‍ കാണിക്കുന്ന അബദ്ധം വിമാനത്തില്‍ യാത്ര ചെയ്യുന്ന മുഴുവന്‍പേരെയും ബാധിക്കും എന്നോര്‍ക്കുക. വന്‍ ദുരന്തങ്ങള്‍ നല്‍കിയ പാഠങ്ങളില്‍ നിന്ന് കണ്ടെത്തിയ ഇത്തരം സുരക്ഷാ നിയമങ്ങള്‍ ദയവായി പാലിക്കുക. സഹയാത്രികരെ പറഞ്ഞു മനസ്സിലാക്കുക.
  നമുക്ക് നൂറു ശതമാനം സാക്ഷരത മാത്രമല്ല, വിവരവും ഉണ്ടെന്നു സ്വയം ബോധ്യപ്പെടുത്തുക. എല്ലാവര്‍ക്കും സുരക്ഷിത യാത്ര നേരുന്നു.




റിയാലിറ്റിഷോ കച്ചവടം...


റിയാലിറ്റി ഷോകള്‍ അരങ്ങു തകര്‍ക്കുന്ന ഇക്കാലത്ത് സമ്മാനത്തിന്‍റെ കാര്യത്തില്‍ മാത്രം ഒരു റിയാലിറ്റിയും ഇല്ല, കച്ചവടം മാത്രം. ഒരാള്‍ വൃത്തിയായി പാടി വച്ചിരിക്കുന്ന ഒരു ഗാനം പലപ്രാവശ്യം കേട്ടു പഠിച്ചു പാടുന്നയാള്‍ക്ക് ഒരു കോടിയുടെ ഫ്ലാറ്റ് സമ്മാനം. എന്നാല്‍ ഓരോ എപിസോഡിലും പുതിയ പുതിയ തിരക്കഥയുമായി, ക്രിയേറ്റിവ് ആയി പുതിയ വിഷയങ്ങള്‍ അവതരിപ്പിച്ചു പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ടീമിന് വെറും 25 ലക്ഷത്തിന്‍റെ ഫ്ലാറ്റ്. മലയാളം ചാനല്‍ പരിപാടികളില്‍ റേറ്റിങ്ങില്‍ ടോപ്‌ ആയി നില്‍ക്കുന്ന റിയാലിറ്റി ഷോയ്ക്കാണ് ഈ ദുരവസ്ഥ. ഒരു ടീമില്‍ കുറഞ്ഞത്‌ 4 പേരെങ്കിലും ഉണ്ട്. ചാനല്‍ തന്നെ പറയുന്നത് റേറ്റിങ്ങില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പരിപാടിയാണ് വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്നാണ്, പക്ഷെ ഒന്നാം സമ്മാനം മറ്റു റിയാലിറ്റി ഷോകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഏറ്റവും കുറവും. കണ്ടു മടുത്ത സംഗീത പരിപാടികളെ അപേക്ഷിച്ച് എന്ത് കൊണ്ടും മികച്ച പരിപാടിയാണ് ഈ കോമഡി റിയാലിറ്റി ഷോ എന്ന കാര്യത്തില്‍ സംശയമില്ല. സമ്മാനത്തിന്‍റെ കാര്യത്തില്‍ മാത്രം എന്തിനാണാവോ ഈ അവഗണന... 

Wednesday, September 5, 2012

ആക്ഷന്‍ പടങ്ങള്‍ ചെയ്യില്ലെന്ന് ഷാജി കൈലാസ്

"ഷാജി കൈലാസ്" ഒരു കാലത്ത് മലയാള സിനിമ ആര്‍ത്തിരംബിയ  പേരായിരുന്നു. നായകന്‍റെ  "intro" സീനിനെക്കാള്‍ കൂടുതല്‍ കൈയ്യടി "സംവിധാനം ഷാജി കൈലാസ്" എന്ന് എഴുതി കാണിക്കുമ്പോള്‍  ലഭിച്ചിരുന്ന കാലം.. തെവള്ളിപ്പരംബില്‍ ജോസഫ്‌ അലക്സ്‌, പൂവള്ളി ഇന്ധുചൂടന്‍, ജഗന്നാഥന്‍, കുളപ്പുള്ളി അപ്പന്‍, ഭരത് ചന്ദ്രന്‍, അറക്കല്‍ മാധവനുണ്ണി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങള്‍... പക്ഷെ ഇന്നോ...ഒരു കയറ്റം ഉണ്ടായാല്‍ ഒരു ഇറക്കം ഉണ്ടാകും എന്ന ചൊല്ലിനുള്ള ഉദാഹരണമായി ആ നാമം നില കൊള്ളുന്നു. ഇനിയെങ്കിലും പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്‌ ആ പ്രതാപകാലം വീണ്ടെടുക്കട്ടെ എന്നാശംസിക്കുന്നു..

പ്രണയം എന്ന ചതിക്കുഴി...

പ്രണയം മഹത്തരമാണ് എന്നതില്‍ തര്‍ക്കമില്ല, പക്ഷെ ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിച്ചില്ലെങ്കില്‍ ഇതുപോലെ സംഭവിക്കും.പ്രണയിച്ച ആളിനൊപ്പം കഴിയാന്‍ ഹൃദയം നിറയെ സ്നേഹിച്ച മാതാപിതാകളേ ഉപേക്ഷിച്ചതിനു ദൈവം നല്‍കിയ ശിക്ഷയാണിത്..ചങ്ങനാശ്ശേരി താലൂക് ആശുപത്രിയില്‍ ജീവച്ഛവമായി കിടക്കുമ്പോള്‍ തനിക്കു സംഭവിച്ചത് ഒര്കുകയാണ് മീനാക്ഷി ഭവനില്‍ മീനു എന്ന പത്തൊന്‍പതുകാരി...!! കണ്ണടച്ച് പ്രണയിക്കുന്ന പെണ്‍കുട്ടികള്‍ ഇതൊന്നു വായിക്കണം...ചതിക്കുഴി എവിടെയും ഉണ്ടാകും. പ്രണയിക്കാം, പക്ഷെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ കണ്ണുകള്‍ നിറക്കരുത്......!!

Tuesday, September 4, 2012

ഈ അമ്മയെ നിങ്ങള്‍ അറിയും..

ഈ അമ്മയെ നിങ്ങള്‍ അറിയും, മലയാളത്തിലെ അനുഗ്രഹീത നടന്‍ കലാഭവന്‍ മണിയുടെ മാതാവ് അമ്മിണി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞു ആദരാജ്ഞലികള്‍ .. തന്‍റെ മരണ ശേഷം സ്വന്തം കണ്ണുകള്‍ ദാനം ചെയ്യാന്‍ ഈ അമ്മ തീരുമാനിച്ചിരുന്നു. അമ്മയുടെ ആഗ്രഹ പ്രകാരം രണ്ടു പേര്‍ക്കായി അവരുടെ കണ്ണുകള്‍ ദാനം ചെയ്യപ്പെട്ടു . മരിച്ചിട്ടും പ്രകാശം പരത്തുന്ന ഈ അമ്മക്ക് നൂറു കോടി പ്രണാമം...

ഒരു വലിയ സല്യൂട്ട് ഈ അച്ഛന്...

മലയാളി ഓര്‍ക്കുന്നുണ്ടാകും- ഒരു ശങ്കരനാരായണനെ. 12 വയസ്സുള്ള മകള്‍ കൃഷ്ണപ്രിയയെ സ്‌കൂള്‍വിട്ടുവരുന്നവഴി ബലാത്സംഗം ചെയ്തുകൊന്ന പ്രതിയെ വധിച്ചെന്ന കേസില്‍ അയാള്‍ കുറച്ചുകാലം തടവറയിലായിരുന്നു -കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പെണ്‍മ മണക്കുന്ന ഒരു നൂറ് എഴുത്തുകള്‍ ആ അച്ഛനെത്തേടി തടവറയിലെത്തി. അവര്‍ അയാളെ 'പ്രിയപ്പെട്ട അച്ഛനെ'ന്ന് വിളിച്ചു. ശങ്കരനാരായണനില്‍ ഒരച്ഛന്റെ പ്രതിരൂപം അവര്‍ കണ്ടിരിക്കണം. തീര്‍ച്ച. എന്നും വാര്‍ത്തകളില്‍ കാണുന്ന കൊച്ചുകൂട്ടുകാരികളുടെ പേരിനൊപ്പം സ്വന്തംപേരും ചേര്‍ത്തവര്‍ വായിച്ചിരിക്കണം. ഉള്ളിലടക്കിയൊതുക്കിയ ആന്തലോടെ ചോറ്റുപാത്രവുമായി അവരിന്നും പോകുന്നുണ്ടാകും. പള്ളിക്കൂടത്തിലേക്ക്, അല്ലെങ്കില്‍ കലാലയത്തിലേക്ക്, അതുമല്ലെങ്കില്‍ ജോലി സ്ഥലത്തേക്ക്. 2001 ഫെബ്രുവരി ഒമ്പത് വെള്ളിയാഴ്ച, ദുരന്തം മണക്കുന്ന കാറ്റ് മഞ്ചേരിക്കടുത്ത ചരങ്കാവ് ചോണങ്ങാട് പൂത്തൊടിയില്‍ ശങ്കരനാരായണന്റെ വീടിനുചുറ്റും ആഞ്ഞു വീശിത്തുടങ്ങിയത് അന്നുമുതലാണ്. ചാരങ്കാവ് പി.എം.എസ്.എ ഹൈസ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ഥി കൃഷ്ണപ്രിയ രാവിരുട്ടിയിട്ടും പുരയണഞ്ഞില്ല. അന്വേഷണങ്ങള്‍ക്കൊടുവില്‍ വീടിനടുത്ത റബര്‍തോട്ടത്തിലെ കുറ്റിക്കാട്ടില്‍ അവളുടെ ചലനമറ്റ ശരീരം കണ്ടു. പ്രതി അയല്‍ക്കാരനായ മുഹമ്മദ് കോയ എന്നൊരുത്തന്‍. ശങ്കരനാരായണന്റെ ലോകമിന്ന് ഈ വീടും കുടുംബവും മാത്രമാണ്. കൃഷിപ്പണിയുമായി, ആരോടും പരിഭവവും പരാതിയുമില്ലാതെ ഒതുങ്ങിക്കഴിയുന്നു. ഒരിക്കലും മറക്കാത്ത ആ ഓര്‍മകളെ വീണ്ടുമൊന്ന് ആവര്‍ത്തിക്കാന്‍ ആ അച്ഛന്‍ ഇഷ്ടപ്പെടുന്നില്ല. എങ്കിലും, അയാള്‍ പലതും പറയുന്നുണ്ട്. നീതിയുടെ നെറ്റിത്തടങ്ങളില്‍നിന്ന് അനീതിയുടെ നെഞ്ചുതുളക്കുന്ന കൊമ്പുകള്‍ മുളക്കുന്നതുകണ്ട ഒരു സാധാരണക്കാരന്റെ ഉള്ളുപൊള്ളിക്കുന്ന ചില വര്‍ത്തമാനങ്ങള്‍. കൃഷ്ണപ്രിയ പോയിട്ട് പത്ത് വര്‍ഷം തികയാറാകുന്നു. അല്ലെങ്കില്‍, ഒരു ഇരുപത്തൊന്നുകാരിയായി അവളിന്നും ഈ വീട്ടിലുണ്ടാകും. കതിര്‍മണ്ഡപത്തിലേക്ക് അവളെ ആശീര്‍വദിച്ചാനയിക്കാന്‍ കൊതിച്ച ആ മുത്തശ്ശി, വന്ന അതിഥികള്‍ ആരൊക്കെയെന്നന്വേഷിച്ച് ഇടക്കിടെ വന്നു. മകന്‍ മറുപടി നല്‍കിയെങ്കിലും അത് കേള്‍ക്കാനുള്ള ശക്തി ആ കാതുകള്‍ക്കിന്നില്ല. എപ്പഴോ മകനൊന്ന് മാറിനിന്നപ്പോള്‍ അവര്‍ പൂമുഖത്ത് തൂക്കിയിട്ടിരുന്ന ആ ചിത്രത്തിലേക്ക് ഒന്നുനോക്കി. പെട്ടെന്ന് കണെ്ണടുത്തു. ഇടറിയ സ്വരത്തില്‍ പറഞ്ഞു: ''ഞങ്ങടെ കുട്ട്യാത്.''